Today: 18 Oct 2024 GMT   Tell Your Friend
Advertisements
കേരളത്തിന്റെ തലവര മാറ്റി മറിയ്ക്കാന്‍ വിഴിഞ്ഞം ലോകഭൂപടത്തില്‍
Photo #1 - India - Otta Nottathil - vizhinjam_airport_inagurated
തിരുവനന്തപുരം:2015ല്‍ തറക്കല്ലിട്ട വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്കുകപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരണം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലെത്തിയ കപ്പലിനെ സ്വീകരിക്കാനായി പോയ ടഗ് ബോട്ടുകളുടെ അകമ്പടിയോടെയാണ് മദര്‍ഷിപ് വിഴിഞ്ഞത്തേക്ക് എത്തിയത്. ജല റാണിക്ക് "വാട്ടര്‍ സല്യൂട്ട്' നല്‍കി തീരത്തേക്ക് സ്വാഗതമേകി. ചെണ്ട മേളത്തിന്റെ താളത്തിനൊപ്പം പ്രദേശവാസികള്‍ ഉയര്‍ത്തവീശിയ ദേശീയപതാകയും പാറിപ്പറന്നു. സിയാമെന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട്, എട്ട് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. 300 മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുള്ള സാന്‍ ഫെണ്‍ണാണ്ടോ കപ്പല്‍ മൗറീഷ്യസിലാണ് രജിസ്ററര്‍ ചെയ്തിരിയ്ക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10~ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കി. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.

തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. കവി പാലാ നാരായണന്‍ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ നാള്‍വഴികള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു.'വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ആദ്യമായി കമ്മിറ്റിയെ നിയോഗിച്ചത് ഇ.കെ. നായനാര്‍ സര്‍ക്കാരാണ്. എ.കെ. ആന്റണി സര്‍ക്കാര്‍ പഠനമില്ലാതെ തന്നെ ടെന്‍ഡര്‍ വിളിച്ചു. ചൈനീസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന കമ്പനി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വലിയ പ്രക്ഷോഭസമരങ്ങള്‍ നടന്നു. നടത്തിയത് ഇടതുപക്ഷവും, എന്നാല്‍ ഇക്കാര്യം മന്ത്രി മിണ്ടിയതേയില്ല. 2015~ല്‍ ടെന്‍ഡര്‍ ചെയ്ത് അദാനിയുമായി കരാറിലെത്തി. കാല...

കാലഘട്ടത്തില്‍ കരാറിനോട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരാറിനോടായിരുന്നില്ല എതിര്‍പ്പ്. 66% സര്‍ക്കാര്‍ മുടക്കുമ്പോള്‍, 34% അദാനി മുടക്കുന്നു. അതിന്റെ അധികാരമോ ലാഭമോ 20 വര്‍ഷത്തേക്ക് നമുക്ക് ലഭിക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം', മന്ത്രി ഇങ്ങനെയാണ് പറഞ്ഞത്.

2016 ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. പ്രതിസന്ധികളും പ്രയാസങ്ങളും തരണംചെയ്തു മുന്നോട്ടുപോകുമ്പോള്‍ പ്രക്ഷോഭസമരങ്ങള്‍ വീണ്ടും വളര്‍ന്നുവന്നു.ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം പൂര്‍ത്തീകരിക്കപ്പെട്ടതാണ് ഈ തുറമുഖമെന്നും വാസവന്‍ പറഞ്ഞു. എന്നാല്‍ കോവളം എംഎല്‍എ ആയ എ വിന്‍സന്റ് പറഞ്ഞത് ഇങ്ങനെയാണ്. വിഴിഞ്ഞത്തിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയെന്നാണ്. എന്നാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യു.ഡി.എഫ്. സര്‍ക്കാരിനേയോ പരാമര്‍ശിച്ചില്ല.
പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന്‍ തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു. അതേസമയം വി.എന്‍. വാസവനും കരണ്‍ അദാനിയും എ. വിന്‍സെന്റും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു.

വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. കരണ്‍ അദാനിയും മുന്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചാണ് പ്രസംഗം ആരംഭിച്ചത്.

'വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനായി ഇതിന് മുമ്പുള്ള ഓരോ സര്‍ക്കാരുകളും ആത്മാര്‍ഥമായി പരിശ്രമിച്ചു. ഇതിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ പേരില്‍ ഒരുപാട് പഴികള്‍ അദ്ദേഹം കേട്ടു. ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നേരിട്ടു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരുന്നു.' ~എ. വിന്‍സെന്റ് പറഞ്ഞു.

ഇന്നത്തെ വേദിയില്‍ പ്രതിപക്ഷനേതാവ് കൂടി ഉണ്ടായിരുന്നെങ്കില്‍ ചടങ്ങ് കൂടുതല്‍ മനോഹരമാകുമായിരുന്നുവെന്നും വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ മുന്നോട്ടുപോകണമെന്നും വിന്‍സെന്റ് പറഞ്ഞു.......

അതേസമയം അദാനി ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് പല തടസങ്ങള്‍ക്കിടയിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാനമഹൂര്‍ത്തമാണിത്. ലോകഭൂപടത്തില്‍ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതോടെ ലോകത്തെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം യാഥാര്‍ഥ്യമായിരിക്കുന്നത്. ലോകത്തെ വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുകയാണ്.ഇനിയും മദര്‍ഷിപ്പുകള്‍ കൂടുതലായി വിഴിഞ്ഞത്തെത്തും. ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിച്ചുകഴിഞ്ഞു. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തില്‍ മദര്‍പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലേക്കു വിഴിഞ്ഞം മാറുമെന്നുറപ്പായി. 10,000 കോടി രൂപയുടെ നിക്ഷേപത്തിനു വഴിവച്ചുകൊണ്ടാണ് ഈ വികസനം സാധ്യമാകുന്നത്.

പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണിന് ഇതോടെ തുടക്കമായി.
ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ വരും ദിവസങ്ങളില്‍ തുറമുഖത്തെത്തിച്ച് മറ്റു കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. 7700 കോടിയുടെ പൊതു~സ്വകാര്യ പങ്കാളിത്ത പദ്ധതിയായ വിഴിഞ്ഞം രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ്..

ആര്‍ക്കാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രൌിറ്റ്. യാഥാര്‍ത്ഥ്യങ്ങള്‍ മനപ്പൂര്‍വം മറന്ന് മറച്ചുപിടിച്ചുകൊണ്ട് വെറും വായ്മൊഴി നടത്തില്‍ സത്യങ്ങള്‍ മൂടിവെയ്ക്കാനാവില്ല. ശശി തരൂരും ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. അതുപോലെ കേരളത്തിന്റെ ഗവര്‍ണ്ണറും പരിപാടി അറിഞ്ഞതേയില്ല.
- dated 12 Jul 2024


Comments:
Keywords: India - Otta Nottathil - vizhinjam_airport_inagurated India - Otta Nottathil - vizhinjam_airport_inagurated,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_dr_wales
വെയില്‍സിലേക്ക് നോര്‍ക്ക വഴി സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
rathan_tata_died
രത്തന്‍ ടാറ്റ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
color_of_indian_passports
പലതരം ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പരിചയപ്പെടാം
തുടര്‍ന്നു വായിക്കുക
middle_east_central_asia_conflict
മധ്യേഷ്യന്‍ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
airplanes_face_to_face
വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
modi_un_assembly_speech
മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല: മോദി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us